കുമളി: സിപിഎം നേതൃത്വത്തിലുള്ള കെഎസ്ആര്‍ടി എംപ്ലോയീസ് അസ്സോസിയേന്ഷന്റെ സമ്മേളനത്തോട് അനുബന്ധിച്ച് കുമളി ഡിപ്പോയില്‍ മാത്രം മുടങ്ങിയത് പതിനഞ്ചോളം സര്‍വ്വീസുകള്‍. ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തിയിരുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി നടത്തുന്ന ടേക്ക് ഓവര്‍ സര്‍വ്വീസുകള്‍ ഇതില്‍ പെടും.
ജോലി തടസ്സപ്പെടുത്തി യൂണിയന് പ്രവര്‍ത്തനം പാടില്ല എന്ന മാനേജ്മെന്റ് ഉത്തരവ് ലംഘിച്ചാണ് ഭരണ കക്ഷി യൂണിയനില്‍ പെടുന്ന ജീവനക്കാര്‍ സമ്മേളനത്തിന് പോയത്. കോട്ടയം, എറണാകുളം തുടങ്ങിയ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇക്കാരണത്താല്‍ മുടങ്ങി. കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിച്ച് യാത്ര ചെയുന്ന പീരുമേട്, കുട്ടിക്കാനം തുടങ്ങിയ താലൂക്ക് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാരണത്താല്‍ ജോലി തടസ്സപെട്ടു.
തോട്ടം മേഖലയില്‍ നിന്ന് പഠനത്തിനായി കുമളിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാരുടെ സമ്മേളനം മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ഇത് കൂടാതെ വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം ചില സര്‍വ്വീസുകള്‍ മുടങ്ങിയതായി ജീവനക്കാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: