ന്യൂദൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ വിമർശനം. ഗുർമീതിന്റെ അറസ്റ്റിൽ നഗരം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായി മാറിയെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിമർശിച്ചു. രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി കൂട്ട് നിന്നുമെന്നും കോടതി പറഞ്ഞു.
അതേ സമയം അക്രമം രൂക്ഷമായൽ സേനയ്ക്ക് വെടിയുതിർക്കാമെന്ന നിർദ്ദേശം നൽകിയതായും റിപ്പോർട്ടുണ്ട്. കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു.
രാവിലെ ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിക്കുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: