അരൂര്‍: അരൂര്‍ എംഎല്‍എയുടെ ഏകപക്ഷീയമായ നിലപാടാണ് എരിയകുളം നികത്തി പോലീസ് സ്റ്റേഷന് പണിയാനുള്ള തീരുമാനം എന്ന ആക്ഷേപം ശക്തമാകുന്നു. എല്‍ ഡി എഫ് ഭരിക്കുന്ന അരൂര്‍ പഞ്ചായത്ത് എരിയ കുളത്തിന്റെ നവീകരണത്തിനായി 5 ലക്ഷം രൂപ പദ്ധതിയില്വകയിരുത്തിയിട്ടുള്ളതാണ്.
എന്നാല്‍ എംഎല്‍എ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്് കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്ത് കുളം നികത്താന്‍ എം എല്‍ എ ശ്രമിച്ചെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ നവകേരളം പദ്ധതിയിലെ തണ്ണീര്‍ത്തടങ്ങളും പൊതു ജലാശയങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഹരിതകേരളം പദ്ധതിയുടെ നഗ്നമായ ലംഘനമാണ് എംഎല്‍എ നടത്താന്‍ പോകുന്നത്. എരിയകുളം നികത്തിയാല്‍ സമീപത്തുള്ള കോളനിയും അരൂര്‍ പഞ്ചായത്ത് സമുച്ചയവും വെള്ളത്തിനടിയിലാകും.
അരൂര്‍, എഴുപുന്ന പഞ്ചായത്തുകളില്‍ പോലീസ് സ്റ്റേഷന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വക ഭൂമിയുള്ളപ്പോള്‍ എരിയകുളം പോലുള്ള ജലാശയങ്ങള്‍ നികത്തി കെട്ടിടം പണിയാനുള്ള എംഎല്‍എയുടെ തിരുമാനം പ്രതിഷേധത്തിനു കാരണമാകുകയാണ്.
എരിയ കുളം നികത്തുന്നതിന് എം എല്‍ എ പറയുന്ന ന്യായികരണം എരിയകുളം മാലീന്യ കൂമ്പാരമാണെന്നാണ്.
എരിയകുളം നികത്താതെ മറ്റൊരു സ്ഥലം കണ്ടെത്തി പോലീസ് സ്റ്റേഷന് പണിയണം എന്ന നിലപാടാണ് എംഎല്‍എ സ്വീകരിക്കേണ്ടതെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജെവൈഎസ് ജില്ല സെക്രട്ടറി റെജി റാഫേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: