ചര്‍ത്തല: ബുദ്ധിവളര്‍ച്ചയില്ലാത്ത മൂന്നു മക്കളെ നെഞ്ചോട് ചേര്‍ത്ത് പൂജാരിയും കുടുംബവും ദുരിതക്കയത്തില്‍. ചെറുവാരണം അയ്യപ്പഞ്ചേരി ഗുരുനിലയത്തില് കെ.സുരേഷ് ആചാര്യയും കുടുംബവുമാണ് സുമനസുകളുടെ കാരുണ്യത്തിനായി കൈനീട്ടുന്നത്.
മക്കളുടെ ചികിത്സക്കായി കിടപ്പാടം വിറ്റതോടെ ഇവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. നാട്ടുകാരുടെ തണലിലാണ് കുടുംബം കഴിയുന്നത്. മക്കളെ നോക്കാനും ചികിത്സക്കായി ആശുപത്രിയില്‍ കൊുപോകുന്നതിനും ആരുമില്ലാത്തതിനാല്‍ ക്ഷേത്രത്തിലെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.
പതിനാറ് വയസുള്ള ശ്രീനാഥാണ് മൂത്ത മകന്. ബുദ്ധിവളര്‍ച്ച ഇല്ലാത്ത ശ്രീനാഥിന്റെ വായില്‍ നിന്നു വെള്ളം വന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. നാലര വയസ് വീതമുള്ള ഇരട്ടകളാണ് ഹരിപ്രസാദും ശിവപ്രസാദും. ഹരിപ്രസാദിന് നടക്കുവാന്‍ ശേഷിയില്ല. ശിവപ്രസാദ് നടക്കുമെങ്കിലും സംസാരിക്കില്ല. അലോപ്പതിയില്‍ തുടങ്ങി നാട്ടുചികിത്സ വരെ പരീക്ഷിച്ചിട്ടും കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.
തലച്ചോറിന്റെ വളര്‍ച്ച കുറവും ജനിതക തകരാറുകളുമാണ് കുട്ടികളുടെ അവസ്ഥയ്ക്ക് കാരണമെന്നും തുടര്‍ചികിത്സയിലൂടെ ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊുവരാനാകും എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരെ സഹായിക്കാന്‍ സുരേഷിന്റെ പേരില്‍ ഫെഡറല്‍ ബാങ്ക് പുത്തനങ്ങാടി ശാഖയില്‍ അക്കൗ് തുറന്നിട്ടു്. അക്കൗ് നമ്പര്‍ 13220100077410. ഐഎഫ്എസ്സി കോഡ്- എഫ്ഡിആര്‍ എല്‍0001322. ഫോണ്‍: 9446512455.
പ്രതികരിക്കാൻ ഇവിടെ എഴുതുക: