ആഗ്ര: താജ്മഹല്‍ ക്ഷേത്രമല്ല ശവകുടീരമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ). താജ് മഹലിനു സമീപത്ത് ക്ഷേത്രമുണ്ടായിരുന്നെന്നുകാണിച്ച് ആഗ്ര ജില്ലാ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഈ മറുപടി. ആദ്യമായാണ് പുരാവസ്തു ഗവേഷണ വിഭാഗം കോടതിയില്‍ ഇൗ പ്രസ്താവന നടത്തുന്നത്.
2015 ഏപ്രിലില്‍ താജ് മഹലിന്റെ പരിസരത്ത് മുമ്പ് ശിവന്റെ (തേജോ മഹാലയ) പ്രതിഷ്ഠ ഉണ്ടായിരുന്നെന്നും അതിനാല്‍ താജ്മഹലിനുള്ളില്‍ പ്രാര്‍ത്ഥന നടത്താനുള്ള അവസരം നല്‍കണമെന്നും ചിലര്‍ ആഗ്ര ജില്ലാകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി കേന്ദ്ര സര്‍ക്കാര്‍, സാംസ്കാരിക വകുപ്പ് മന്ത്രാലയം ആഭ്യന്തര സെക്രട്ടറി, പുരാവസ്തു ഗവേഷണ വിഭാഗം എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. സെപ്തംബര്‍ 11നുള്ളില്‍ മറുപടി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച എഎസ്ഐ ഈ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
അഡ്വ. ഹരിശങ്കര്‍ ജെയിന് ഉള്‍പ്പടെ ആറ് അഭിഭാഷകന്മാര് ചേര്‍ന്നാണ് ജില്ലാകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതു പ്രകാരം 12-ാം നൂറ്റാണ്ടില്‍ രാജ പരമര്‍ദി ദേവ് തേജോ മഹാലയയുടെ ക്ഷേത്രം നിര്‍മിച്ചിരുന്നെന്നും അത് പിന്നീട് രാജ മാന്സിങ്ങിന്റേയും പിന്നീട് ജയ്പൂര്‍ മഹാരാജയുടേയും കൈവശമായി. അതിനുശേഷം 17-ാം നൂറ്റാണ്ടില്‍ (1632) ഷാജഹാന്റെ കൈവശമാവുകയും പിന്നീടതാണ് മുംതാസിന്റെ ശവകുടീരമായ താജ്മഹല്‍ ആയിതീര്ന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: