ആലുവ: കേരളത്തില്‍ സനാതന ധര്‍മ്മങ്ങളെ നിന്ദിക്കുന്ന സാഹചര്യമാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആലുവ മണപ്പുറത്ത് ‘ധര്‍മ്മ സംവാദം 2017’ ഹിന്ദു മഹാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഒരു ഭാഗത്ത് ഹൈന്ദവ ആചാരങ്ങള്‍ അട്ടിമറിക്കാനും ആചാര്യന്മാരെ നിന്ദിക്കാനും ബോധപൂര്‍വം ശ്രമം നടക്കുന്നു. മറുഭാഗത്ത് ഭീകരവാദം ഉയര്‍ത്തിവിടുന്ന മതങ്ങളുടെ സംരക്ഷകരായി രാഷ്ട്രീയ നേതൃത്വം മാറുന്നുവെന്നും സ്വാമി പറഞ്ഞു.
ഏതാനും ദശകങ്ങളായി നിലനില്‍ക്കുന്ന ഹിന്ദുവിരുദ്ധത ഇപ്പോള്‍ കൂടുതല്‍ ശക്തമായി. ഹൈന്ദവ സമാജത്തില്‍ അറിവും ആത്മവിശ്വാസവും വളര്‍ത്തിയില്ലെങ്കില്‍ വരും തലമുറ അപകര്ഷതാഭാരം പേറി നടക്കുന്നവരാകും.
സനാതന ധര്‍മ്മ പാരമ്പര്യത്തിന്റെ അടിവേര് മുറിക്കുന്ന പ്രവണതയാണ് വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. ശങ്കരാചാര്യരുടെ നാമധേയത്തിലുള്ള കലാലയത്തില്‍ വന്ന് ലോകം മുഴുവന്‍ ആരാധിക്കുന്ന ശങ്കരാചാര്യരേക്കാള്‍ അറിവ് ഇ.എം.എസിനാണെന്ന് പറഞ്ഞ മന്ത്രിയാണുള്ളത്. ഈ മന്ത്രിയുടെ നിന്ദ ഇപ്പോഴും തുടരുകയാണെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: