തൃശൂര്‍: കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്ക്ക്് കൂച്ച് വിലങ്ങ് ഇടുന്നതിനും ഗുണ്ടകളെ തുരത്തുന്നതിനും വേണ്ടി ജില്ലയില്‍ എസ്ഒജി (സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്)ന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. സാധാരണ പോലീസ് പരിശോധനകളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള പരിശോധനാ രീതികളാണ് എസ്ഒജിയുടെത്.
അതിനാല്‍ തന്നെ കുറ്റവാളികളെ വളരെ വേഗം കണ്ടെത്താന്‍ സാധിക്കും. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ രംഗത്തിറക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും എസ്ഒജി ഉദ്യോഗസ്ഥര്‍ കടന്ന് ചെല്ലുന്നതോടെ മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പദ്ധതി നടപ്പിലാക്കിയ ശേഷം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. ഒരു ഡിവൈഎസ്പിയ്ക്ക് എസ്ഒജിയുടെ ചുമതല നല്കി ശക്തമായ ടീമിനെ തന്നെ ജില്ലയില്‍ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും 24 മണിക്കുറും പോലീസ് സാന്നിദ്ധ്യം എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പട്രോളിംഗ് രഹസ്യമായി
ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് നാട്ടുകാരില്‍ ഒരുവനായി വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിനുള്ളത്. ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നുമുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിക്കുകയും സംശയം തോന്നുന്നവരെ ഉടനടി കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയുമാണ് എസ്ഒജി ചെയ്യുന്നത്.
രാത്രിയിലടക്കം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞും ഒറ്റയ്ക്കും നഗരത്തിലെ തിക്കുള്ള പ്രദേശങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും സ്പെഷ്യല്‍ ടീമഗങ്ങള്‍ ഉണ്ടാകും.
ഉദ്യോഗസ്ഥന് ഒറ്റയ്ക്കു പോകുന്ന പ്രദേശത്ത് ആവശ്യപ്പെട്ടാല്‍ ഉടന്‍ പോലീസ് വാഹനം എത്തുന്ന വിധത്തില്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കി മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാകും. മയക്കുമരുന്ന് മോഷണ ഗുണ്ടാസംഘങ്ങളെ വേരോടെ പിഴുത് എറിയുകയാണ് എസ്ഒജിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: