കോട്ടയം: എംസിറോഡില്‍ ഏറ്റുമാനൂരിന് സമീപം പട്ടിത്താനത്ത് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ്സ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു. ഇന്നലെ പൂലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. 3 സ്ത്രീകള്‍ ഉള്‍പ്പടെ 13 പേര്‍ക്ക് പരുക്കേറ്റു. കണ്ടക്ടര്‍ ഉള്‍പ്പടെ ഗുരുതരമായി പരുക്കേറ്റ 8 പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ബസിന്റെ മുന്‍വശവും കെട്ടിടത്തിന്റെ വാതിലുകളും തകര്‍ന്നു. റോഡിന് കുറുകെ തിരിഞ്ഞ ബസ് പൂര്‍ണ്ണമായും റോഡില്‍നിന്ന് മാറി കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് കയറിയതിനാല്‍ ഗാതഗതതടസവും ഒഴിവായി.
ബ്രെയ്ക്ക് ചെയ്തപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് െ്രെഡവര്‍ പറഞ്ഞു. എന്നാല്‍ ബസിന്റെ മുന്‍വശത്തെ ടയറുകള്‍ തേഞ്ഞുതീര്ന്നവയാണെന്നും ബസിന്റെ അമിത വേഗതയുമാണ് അപകട കാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഏറ്റുമാനൂര്‍ പോലീസും ഹൈവേപോലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നിരവധി അപകടങ്ങളാണ് പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം ഉണ്ടാകുന്നത്. റൗണ്ടാന നിര്‍മാണം അശാസ്ത്രീയമാണെന്ന് തുടക്കം മുതല്‍ ആക്ഷേപമുണ്ടായിട്ടും അതികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: