തൃശൂര്‍: അവണ്ണൂര് അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിബന്ധനകള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥാപനത്തിന് അനുമതി പത്രങ്ങള്‍ അനുവദിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ സമയബന്ധിതമായി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
അധികാരമുള്ള സ്ഥാപനങ്ങള്‍ നല്കിയ അനുമതി പത്രങ്ങള്‍ ഹാജരാക്കി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ മലിനീകരണത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്ന ആവശ്യം കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ തള്ളി. കമ്പനിക്കെതിരെ അന്തരീക്ഷ ശബ്ദമലിനീകരണം ആരോപിച്ച് പ്രദേശവാസി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്പനിയില്‍ നിന്നും 35 മീറ്ററിലധികം ദൂരത്തിലാണ് ഏറ്റവും അടുത്തുള്ള വീട് സ്ഥിതി ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയില്‍ പരിശോധന നടത്തി മലിനജലവും മാലിന്യങ്ങളും ഫലപ്രദമായി സംസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയിലെ മലിനീകരണം കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഉന്നയിച്ചവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയെങ്കിലും രോഗകാരണം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ടീമിന് എല്ലാ മാസവും സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയില്‍ മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: