കടുത്തുരുത്തി: സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തുകളായി അംഗീകാരം നേടിയ ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകള്‍ മാലിന്യ കൂമ്പാരമായി. ഞീഴൂര്‍ പഞ്ചായത്തിലെ പാറയ്ക്കല്‍ തോട്ടില്‍ കഴിഞ്ഞദിവസം സമൂഹ്യവിരുദ്ധര്‍ അറവ് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിച്ചിരുന്നു. നിരവധിയാളുകള്‍ കുളിയ്ക്കുന്നതിനും അലക്കുന്നതിനുമായി ഉപയോഗിക്കുന്ന കടവിലാണ് അറവ് മാലിന്യം അടിഞ്ഞു കൂടി കിടക്കുന്നത്.
കടുത്തുരുത്തി പഞ്ചായത്തിലെ സെന്റ് മൈക്കിള്‍സ് സ്കൂളിന് സമീപത്തുളള റോഡിന്റെ ഇരുവശത്തും കോഴി മാലിന്യം തളളിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ നേത്യത്വത്തില്‍ ജോലിക്കാരെത്തി മാലിന്യങ്ങള്‍ കൂഴിച്ച് മൂടി. ഇതിനടുത്തായി വീണ്ടും മാലിന്യം നിക്ഷേപിച്ചു. കടുത്തുരുത്തി-ഞീഴൂര്‍ റോഡില്‍ പാലകരയില്‍ അടഞ്ഞുകിടക്കുന്ന പി.എല്‍.സി ഫാക്ടറിക്ക് മുന്നിലുളള റോഡില്‍ ചാക്കുകളിലായി മാലിന്യനിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് പക്ഷികളും തെരുവ് നായക്കളും കൊത്തിവലിച്ച്്് പ്രധാന റോഡിലേക്ക് കൊണ്ടവന്നിടുന്നുണ്ട്്്. ഇതുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടിലാക്കിരിക്കുകയാണ്. ഇവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നുമാണ് മാലിന്യം തളളുന്നതെന്ന് നാട്ടൂകാര്‍ ആരോപിച്ചു. ഞീഴൂര്‍,കടുത്തുരുത്തി പഞ്ചായത്തുകളിലെ മാലിന്യം തളളുന്ന റോഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: