ലീഡ്സ് : ഓപ്പണര്‍ ബ്രാത്ത്വെയ്റ്റിന്റെയും എസ്.ഡി ഹോപ്പിന്റെയും സെഞ്ചുറികളില്‍ വിന്‍ഡീസ് മികച്ച സ്കോറിലേയ്ക്ക്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എടുത്തിട്ടുണ്ട്. 119 റണ്‍സുമായി ബ്രാത്ത്വെയ്റ്റും 108 റണ്‍സോടെ ഹോപ്പും പുറത്താകാതെ നില്‍ക്കുകയാണ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്സ് സ്കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 12 റണ്‍സ് മാത്രം മതി. ഏഴുവിക്കറ്റും കൈവശമുണ്ട്. പവല്‍ (5), ബിഷു (1), കെ എ ഹോപ്പ് (3) എന്നിവരാണ് പുറത്തായത്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 258 റണ്‍സിന് പുറത്തായി.മധ്യനിരക്കാരനായ ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറിയും ക്യാപ്റ്റന്‍ റൂട്ടിന്റെ അര്‍ധ ശതകവുമാണ് സ്കോര്‍ 258 റണ്‍സിലെത്തിച്ചത്. ബെന്‍ സ്റ്റോക്സ് 124 പന്തില്‍ 17 ഫോറുകളുടെ അകമ്പടിയില്‍ 100 റണ്‍സ് നേടി. ക്യാപ്റ്റന്‍ ജോ റൂട്ടും ബാറ്റിങ്ങില്‍ തിളങ്ങി. 98 പന്തില്‍ ഒമ്പതെണ്ണം അതിര്‍ത്തി കടത്തി 59 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടാണ് റൂട്ട് കളിക്കളം വിട്ടത്. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചു നില്ക്കാനായില്ല.
വിന്‍ഡീസിന്റെ റോച്ച് 71 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഗബ്രിയേലിനും നാലു വിക്കറ്റ് ലഭിച്ചു. 51 റണ്‍സാണ് വിട്ടുകൊടുത്തത്. ഹോള്‍ഡറും ബിഷുവും ഓരോ വിക്കറ്റ് വീഴ്ത്തി. മുന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് നേടിയ ഇംഗ്ലണ്ട് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: