ചവറ: നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ഇടിച്ച കപ്പലിനെ കണ്ടെത്തി. സിംഗപ്പുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാംഗ് എന്ന കപ്പലാണ് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയതെന്ന് തീരസംരക്ഷണസേന അറിയിച്ചു.
തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, കപ്പല്‍ നിര്‍ത്താതെ യാത്ര തുടരുകയാണെന്ന് സേനാധികൃതര്‍ പറഞ്ഞു. നിര്‍ത്താതെ പോയ കപ്പലിനുനേരെ വെടിവെയ്ക്കാന്‍ തീരസംരക്ഷണസേന തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നീക്കം ഉപേക്ഷിച്ചു. ആന്‍ഡമാന്‍, തൂത്തുക്കുടി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള തീരസേനയുടെ കപ്പലുകള്‍ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ട്.
വള്ളത്തില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ക്കു പരിക്കേറ്റിരുന്നു. സാമുവല്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആരോഗ്യ അന്ന എന്ന വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്. കപ്പല്‍ചാലില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് അപകടം. തമിഴ്നാട് കുളച്ചല്‍ നീരോട് സ്വദേശി സഹായം എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: