ഗ്ലാസ്ഗോ: ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ പോരാട്ടത്തില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ ചൈനയുടെ ചെന്‍ യുഫെയിയെ ഏകപക്ഷീയമായി തകര്‍ത്ത് പി.വി സിന്ധു ഫൈനലില്‍ കടന്നു. സ്കോര്‍ 21-13. 21-10.
തുടക്കത്തിലെ പതറിയെങ്കിലും മികച്ച പോരാട്ടത്തിലൂടെ ആദ്യ ഗെയിം സിന്ധു കരസ്ഥമാക്കി. എന്നാല്‍ സ്കോര്‍ സൂചിപ്പിക്കും പോലെ തികച്ചും ഏകപക്ഷീയമായിരുന്നു രണ്ടാം ഗെയിമില്‍ സിന്ധുവിന്റെ പ്രകടനം. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ മികച്ച പ്രകടനം പുറത്തെടുത്ത സിന്ധു എതിരാളിക്ക് ഒരു സമയത്തും തിരിച്ചു വരാന്‍ അവസരം നല്‍കിയില്ല. ഫൈനലില്‍ ജപ്പാന് താരം നസോമി ഒകുഹറയാണ് സിന്ധുവിന്റെ എതിരാളി.
നേരത്തെ, ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. ഒളിംപിക് ചാമ്പ്യന്‍ കരോലിന മാരിനെ തോല്‍പ്പിച്ചെത്തിയ ജപ്പാന് താരം നസോമി ഒകുഹറയാണ് സൈനയെ വീഴ്ത്തിയത്. തോറ്റെങ്കിലും സൈനയ്ക്ക് വെങ്കലമെഡല്‍ ലഭിക്കും. 2015ല്‍ ജക്കാര്‍ത്തയില്‍ വെള്ളി നേടിയ ശേഷമുള്ള സൈനയുടെ മികച്ച പ്രകടനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: