ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഏതാനും വര്‍ഷം മുന്‍പ് ഒരു വിദേശ തീവ്രവാദ ഗ്രൂപ്പിന്റെ ഒരു രൂപരേഖ ലഭിച്ചിരുന്നു. ഹിന്ദു സമൂഹത്തിലെ പട്ടികജാതി വര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങൡനിന്ന് കുറഞ്ഞത് അഞ്ചു ശതമാനത്തെ അടര്‍ത്തി മാറ്റി തീവ്രവാദ സ്വഭാവമുള്ളവരാക്കി മാറ്റി ഒപ്പം നിര്‍ത്തുകയാണ് ഈ രൂപരേഖയ്ക്ക് പ്രഥമ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.
കള്ളപ്പണത്തിന്റെ തന്ത്രപരമായ വിനിയോഗത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക, മതംമാറ്റുക, പ്രണയത്തിന്റെ മറവില്‍ മതംമാറ്റി വിവാഹക്കുരുക്കില്‍ അകപ്പെടുത്തുക എന്നിവയും അവരുടെ ഗൂഢതന്ത്രങ്ങളില്പ്പെടുന്നു.
കേരളത്തിലും കര്‍ണാടകത്തിലും ആസൂത്രിതമായി നടത്തിവരുന്ന ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ‘ലൗ ജിഹാദ്’ ഇപ്പോള്‍ വലിയ സമൂഹ വിപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. മതപരിവര്‍ത്തനം ചെയ്ത് ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കലാണ് പ്രധാന ഉദ്ദേശ്യം.
വ്യത്യസ്ത രീതീതികളിലൂടെയാണ് മതപരിവവര്ത്തനത്തിനു വിധേയരാക്കുന്നത്.
കോളജ്-സ്കൂള്‍ കുട്ടികളെയാണ് പ്രധാനമായും ‘ലൗ ജിഹാദ്’ ലക്ഷ്യമിടുന്നത്. സൗഹൃദം മുതലെടുത്തും ഫോണ്‍ വിളികളിലൂടെയും തുടങ്ങുന്ന പ്രണയം മതപ്രഭാഷങ്ങളിലും മത ചര്ച്ചകളിലുമെത്തുന്നു.
സ്വധര്മ്മത്തിലുള്ള അറിവില്ലായ്മയും വിവാഹം കഴിക്കുമെന്ന വാഗ്ദാനവും മതപരിവര്ത്തനത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നു. പ്രണയ ജിഹാദില്‍ ഏര്‍പ്പെട്ട് പൊന്നാനിയിലെത്തിയ കാസര്‍കോഡുകാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് ആദ്യദിവസം തന്നെ ‘കലിമ’ ചൊല്ലിച്ച് മൂന്നുതവണ തലയില്‍ക്കൂടി വെള്ളമൊഴിച്ചു മതംമാറ്റം, ഇഷ്ടമുള്ള മുസ്ലിം പേര് തെരഞ്ഞെടുക്കനുള്ള സ്വാതന്ത്ര്യം അവരവര്‍ക്കുണ്ട്.
തുടര്‍ന്ന് നിസ്കരിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കും. എല്ലാ ദിവസവും രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് നിസ്കാരം. പകല്‍ മുഴുവന്‍ ക്ലാസ് നടക്കും. ഇസ്ലാമിക പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ഖുര്‍ആന്‍ പഠിപ്പിക്കുകയും ചൊല്ലിക്കുകയും ചെയ്യും.
മതഗ്രന്ഥമല്ലാതെ മറ്റൊന്നും വായിക്കാന്‍ അനുവാദമില്ല. മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകുന്നതിനു വിലക്കുണ്ട്. ഇതരമതങ്ങളില്‍നിന്ന് ശ്രേഷ്ഠമാണ് ഇസ്ലാം മതമെന്ന് സ്ഥാപിച്ചെടുക്കും.
മതപരിവര്‍ത്തനത്തിന് എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ തിരിച്ചുപോകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. കുടുംബത്തെ ധിക്കരിച്ചു ഇറങ്ങിപ്പോയതിനാല്‍ തിരികെ ചെന്നാല്‍ വീട്ടുകാര്‍ സ്വീകരിക്കുമെന്ന് ഉറപ്പില്ല.
വീട്ടുകാര്‍ അറിയുന്നതുതന്നെ വളരെ വൈകിയായിരിക്കും. അവസാനമാകുമ്പോഴേക്കും മതബോധന ക്ലാസ്സുകള്‍ക്ക് അടിമപ്പെട്ട് സാഹചര്യത്തെ അംഗീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായിത്തീരുന്നു.
കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പായി സ്റ്റഡി ക്ലാസ് ഉണ്ടാകും, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെ ഉണ്ടാകും. പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറുന്നതെന്ന് പറഞ്ഞാല്‍ മതി. ഇപ്രകാരം ഉപദേശിച്ചാണ് കുട്ടിയെ കോടതിയില്‍ ഹാജരാക്കുന്നത്.
ലൗ ജിഹാദ് ഹിന്ദുസമൂഹത്തെ മാത്രമല്ല ബാധിക്കുന്നത്, ക്രിസ്ത്യന്‍ സമൂഹത്തെയും ബാധിക്കുന്നു എന്നത് ഓര്‍ക്കണം. രാജ്യത്തെ നശിപ്പിക്കുന്ന ഭീകരവാദത്തിന് നേതൃത്വം കൊടുക്കുവാന്‍ വേണ്ടിയുള്ള റിക്രൂട്ട്മെന്റുകൂടിയാണ് ലൗ ജിഹാദിലൂടെ നടക്കുന്നത്.
2006 മുതല്‍ ഇതുവരെ പതിനായിരത്തിലേറെപ്പേര്‍ കേരളത്തില്‍ മതം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ പകുതിയിലേറെ യുവതികളാണ്. ഒരു മാസം കേരളത്തില്‍ 120 മുതല്‍ 230 വരെ യുവതികള്‍ മതംമാറുന്നുവെന്നാണ് കണ്ടെത്തല്‍. രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ന്നുകിട്ടിയ ഒരു രേഖ ഇങ്ങനെ പറയുന്നു: ”കേരളത്തില്‍ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന് അര്‍ഹമായത് വിലപേശി കിട്ടാന്‍ ഹിന്ദുക്കളുടെ പിന്തുണകൂടി നേടണം.
പട്ടികജാതി-വര്‍ഗ്ഗത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിഭാഗങ്ങളില്‍നിന്ന് അഞ്ച് ശതമാനമെങ്കിലും അടര്‍ത്തിമാറ്റി മുസ്ലിം സമുദായത്തിന്റെ ഭാഗമാക്കണം. അങ്ങനെ വരുമ്പോള്‍ ജനസംഖ്യയില്‍ 32 ശതമാനം (27 +5 ) പിന്തുണയോടെ മുസ്ലിങ്ങള്‍ക്ക് കരുത്ത് തെളിയിക്കാനാകും.” ഇതാണത്രെ പദ്ധതി.
പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുള്ള സംഘടനകളുടെ ഒത്താശയോടെയാണ് ലൗ ജിഹാദ് നടക്കുന്നതെന്ന് വ്യക്തമായ മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. മതഭ്രാന്ത് കുത്തിനിറച്ച് ലൗ ജിഹാദിന് പ്രേരിപ്പിക്കുന്ന പോസ്റ്റര്‍ കേരളത്തിലെ തെരുവോരങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പതിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ചിരുന്നു.
ബ്രാഹ്മണന്, നമ്പ്യാര്‍, നായര്‍ ഒബിസി, ജൈന, ഗുജറാത്തി, റോമന്‍ കാത്തലിക്, ക്രിസ്റ്റന്‍ പ്രൊട്ടസ്റ്റന്റ് തുടങ്ങി ജാതിയും മതവും അനുസരിച്ചാണ് ലൗ ജിഹാദിന് വിധേയരാക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. തത്തുല്യമായ സാമ്പത്തികവും ഇതിന് നല്കുന്നു. ഒന്നര ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപവരെയാണ് പ്രതിഫലമായി ലൗ ജിഹാദികള്‍ക്കു കിട്ടുന്നതെന്ന് പറയപ്പെടുന്നു.
ലൗ ജിഹാദ് മതംമാറ്റം മാത്രമല്ല, അതിനു പുറകില്‍ തീവ്രവാദ സംഘടനകളുടെ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗംതന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ലൗ ജിഹാദിന്റെ പ്രവര്‍ത്തനം പ്രധാനമായും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ്. മികച്ച പരിശീലനം ലഭിച്ച ജിഹാദികളാണ് ലൗ ജിഹാദ് നടപ്പിലാക്കുന്നത്. ഇതിനായി പല സ്റ്റേജുകളുണ്ട്. സമയബന്ധിതമായ മിഷന് കൂടിയാണ് ലൗ ജിഹാദ്.
സ്കൂള്‍ കോളജ് പരിസരത്തും മറ്റും ഇവര്‍ പെണ്‍കുട്ടികളെ നിരന്തരമായി നിരീക്ഷിക്കുന്നു എന്നതാണ് ആദ്യത്തെ സ്റ്റേജ്. പഠിക്കാന്‍ മുന്നാക്കം നില്ക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് മുന്‍തൂക്കം കൊടുക്കാറുള്ളതും ഇരകളാക്കുന്നതും. പെണ്‍കുട്ടികള്‍ അറിയാതെതന്നെ കുറച്ചുദിവസം അവരെ നിരീക്ഷിക്കുകയും അതിലൂടെ അവരുടെ സ്വഭാവം മനസ്സിലാക്കുകയും ചെയ്യും.
അതിനുശേഷം എങ്ങനെയും അവരുമായി സൗഹൃദം സഥാപിച്ചെടുക്കും. ‘ഫിഷിങ് സ്റ്റേജ്’ എന്നാണ് ഈ ഘട്ടത്തിന് പറയുക. ജിഹാദികളുടെ നിരീക്ഷണത്തിനു വിധേയരായ കുട്ടികള്‍ പഠിക്കുന്ന കോളജില്‍ തന്നെ ഇവരും പഠിക്കാന്‍ ചേരുന്നു. കോളജ് ഫീസും അത്യാധുനിക മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും കാറുമെല്ലാം ഇവര്‍ക്ക് ജിഹാദികള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുന്നതായാണ് അറിയുന്നത്.
ഫേസ്ബുക്ക്, വാട്സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ വഴി ഇവര്‍ പെണ്‍കുട്ടികളുമായി കൂടുതല്‍ സൗഹൃദം സ്ഥാപിച്ചെടുക്കും. ചിലപ്പോള്‍ മുസ്ലിം പെണ്‍സുഹൃത്തുക്കള്‍ വഴി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകാനും ശ്രമിക്കും. സൗഹൃദത്തിലാകുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയെന്നതാണ് അടുത്ത ലക്ഷ്യം.
‘ഫ്ളര്‍ട്ടിങ് സ്റ്റേജ്’ എന്നാണ് ഇതിനെ പറയുക. ഇതിനായി മുസ്ലിം പെണ്‍കുട്ടികള്‍ ഇവരെ സഹായിക്കുന്നു. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ഇവര്‍ക്ക് നിരവധി മാര്ഗ്ഗങ്ങങ്ങളുണ്ട്. വാലന്റൈന്‍സ് ഡേ പോലുള്ള ദിവസങ്ങളില്‍ വിലപിടിപ്പുള്ള സമ്മാനം വാങ്ങിക്കൊടുക്കുക, അപ്രതീക്ഷിതമായി വാഹനത്തില്‍ ലിഫ്റ്റ് കൊടുക്കുക, താന്‍ സേവനത്തിലും മറ്റും താല്പര്യമുള്ളയാളാണ് എന്ന ധാരണ ഉണ്ടാക്കുക എന്നിങ്ങനെ പലതും.
പ്രണയത്തിലായിക്കഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ ചാരിത്ര്യം നശിപ്പിക്കുകയും, വിശ്വാസ്യത വരുത്താന്‍ നമുക്ക് പെട്ടന്ന് വിവാഹം കഴിക്കാമെന്നു പറയുകയും ചെയ്യുന്നു. അതോടെ പെണ്‍കുട്ടി പൂര്‍ണമായും വലയില്‍ കുടുങ്ങുന്നു. ഇവിടെയാണ്രെത ചതിക്കുഴി. ‘ഫൈനല്‍ സ്റ്റേജ്’ എന്നാണ് ഇതിനെ പറയുന്നത്.
മതം മാറിയാല്‍ മാത്രമേ വീട്ടില്‍ കല്യാണത്തിന് സമ്മതിക്കുകയുള്ളൂ എന്ന് പറഞ്ഞു മതംമാറ്റുകയും, അതിനു വഴങ്ങാത്തവരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നു. വേറെ ഒരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍ പെണ്‍കുട്ടിക്ക് മതംമാറി കല്യാണത്തിന് സമ്മതിക്കേണ്ടി വരുന്നു.
പലായനത്തിനുശേഷം മതപഠനക്ലാസ്സാണ് മുഖ്യമായും നടക്കുക. ഈ സമയത്തു പെണ്‍കുട്ടിയെ വീട്ടുകാരുമായിട്ട് ഒരു തരത്തിലും ബന്ധപ്പെടാന്‍ അനുവദിക്കില്ല. കേവലം മുസ്ലിം മതപഠന ക്ലാസ് മാത്രമല്ല നടക്കുന്നത്. മുസ്ലിം തീവ്രവാദ പരിശീലന ക്ലാസ് ആണ്. ഇതിലേക്ക് ഹിപ്നോട്ടിസം മുതലായ രീതികളും, മയക്കുമരുന്നുമുള്പ്പടെയുള്ളവയും ഉപയോഗിച്ച് മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നു.
ഇതിന്റെയൊക്കെ ഫലമായി പെണ്‍കുട്ടി തീവ്രവാദത്തിനു അടിമയാകുന്നു. ഇങ്ങനെ അടിമയാകുന്ന പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ മറ്റിടങ്ങളിലേക്കും വിദേശത്തേക്കും കയറ്റിയയക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളം ഭീകരവാദ പ്രവര്‍ത്തനത്തിന്റെ വിളനിലമായി കഴിഞ്ഞിരിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തെ ഒരുപോലെ ബാധിക്കുന്ന, ഈ നാടിന്റെ സുരക്ഷിതത്വത്തെയും അസ്തിത്വത്തെയും ബാധിക്കുന്ന ലൗ ജിഹാദിനെതിരെ ഭരണകൂടത്തിന്റെയും പോലീസിന്റെയും പൊതുസമൂഹത്തിന്റെയും പ്രതികരണവും പ്രതിരോധവും പ്രതിഷേധവും അതിശക്തമായി ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലൗ ജിഹാദിലൂടെ ഒരു വ്യക്തി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നതിനേക്കാള്‍ നമ്മുടെയൊക്കെ കുടുംബത്തില്‍ നിന്ന് ഒരു ഭീകരവാദി പുനര്‍ജനിക്കുന്നു എന്നതാണ് മഹാവിപത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: