രാജാക്കാട്: ഇത്തവണ ഓണം സമൃദ്ധി പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏത്തക്കായ്ക്ക് വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് നല്‍കുന്നത്. ഇത്തവണ ഉണ്ടായ കടുത്ത് വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും തന്നാണ്ട് വിളകള്‍ക്ക് പ്രതികൂലമായി ബാധിക്കുകയും ഏത്തവാഴയടക്കമുള്ളവയ്ക്ക് ഇത് ഉത്പാദനക്കുറവിനും കാരണമായിരുന്നു.
അതുകൊണ്ട് തന്നെ കടംവാങ്ങുയും മറ്റുമായി കൃഷിയിറക്കിയ കര്‍ഷകര്‍ ഇത്തവണ കടത്തില്‍ മുങ്ങുന്ന അവസ്ഥയിലും എത്തിയിരുന്നു. എന്നാല്‍ ഓണക്കാലമടുത്തതോടെ വിപണിയില്‍ ഏത്തക്കയുടെ വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. നിലവില്‍ അമ്പത്തിയഞ്ച് രൂപയും അതിലധികവും ഏത്താക്കായ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. തിരുവോണം കഴിയുന്നത് വരെയെങ്കിലും വില ഉയര്‍ന്ന് കിട്ടിയാല്‍ ഇത്തവണത്തെ കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ഓണത്തിന് ഇത്തവണ ഉപ്പേരിക്ക് പൊന്നും വില നല്‍കേണ്ടിവരുമെന്നത് പ്രതിസന്ധിയാണെങ്കിലും കാലങ്ങളായി കടബാദ്ധ്യതയും കഷ്ടപ്പാടും മാത്രം മിച്ചമുള്ള ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ കാണം വില്ക്കാതെയും കടം വാങ്ങാതെയും ഓണം ഉണ്ണാമെന്ന സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: