ധര്‍മ്മടത്ത് കയാക്കിംഗിന് തുടക്കം
തലശ്ശേരി: ജല കായിക വിനോദങ്ങളിലും സാഹസിക കായിക രംഗത്തും പുതിയ സാധ്യതകള്‍ തുറന്ന് ധര്‍മ്മടം ബീച്ചില്‍ കയാക്കിങ്ങ് എക്സ്പെഡീഷന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ധര്‍മ്മടം ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച കയാക്കിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്തത്. ധര്‍മ്മടം ബീച്ചിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിനടുത്ത് നിന്ന് ആരംഭിച്ച് പിണറായി പാര്‍ക്ക് വരെ നാല് കിലോമീറ്ററാണ് കയാക്കിങ്ങ് നടത്തുന്നത്.
തലശ്ശേരിയും പരിസരവുമായുള്ള പ്രദേശങ്ങള്‍ നല്ല ടൂറിസം കേന്ദ്രമായി മാറുന്നതിനുള്ള പദ്ധതികള്‍ സര്‍കാര്‍ നടപ്പിലാക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ധര്‍മ്മടം ബീച്ചില്‍ ഇപ്പോള്‍ ആരംഭിക്കുന്ന കയാക്കിങ്ങ് ഒക്ടോബര്‍ മുതല്‍ സ്ഥിരമായി എല്ലാ ദിവസവം നടത്താനാണ് ഉദ്ദേശിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. മുഴപ്പിലങ്ങാട് ബീച്ച് കേന്ദ്രീകരിച്ചും വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്ക്കരിച്ച് വരികയാണ്. ഇതെല്ലാം ഒത്തുവരുമ്പോള്‍ ഈ മേഖല നല്ല ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു.
ചെറുപുഴ എകസ്ട്രീം അഡ്വഞ്ചേഴ്സുമായി ചേര്‍ന്നാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കയാക്കിങ്ങ് സംഘടിപ്പിക്കുന്നത്. ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എട്ട് കയാക്കുകളിലും രണ്ടാള്‍ക്ക് പോകാവുന്ന ആറ് ടാന്‍ഡെം കയാക്കുകളിലുമായി 20 പേര്‍ക്ക് ഒരു ബാച്ചില്‍ യാത്ര ചെയ്യാം.
തലശ്ശേരി: ജല കായിക വിനോദങ്ങളിലും സാഹസിക കായിക രംഗത്തും പുതിയ സാധ്യതകള്‍ തുറന്ന് ധര്‍മ്മടം ബീച്ചില്‍ കയാക്കിങ്ങ് എക്സ്പെഡീഷന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ധര്‍മ്മടം ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച കയാക്കിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്തത്. ധര്‍മ്മടം ബീച്ചിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിനടുത്ത് നിന്ന് ആരംഭിച്ച് പിണറായി പാര്‍ക്ക് വരെ നാല് കിലോമീറ്ററാണ് കയാക്കിങ്ങ് നടത്തുന്നത്.
തലശ്ശേരിയും പരിസരവുമായുള്ള പ്രദേശങ്ങള്‍ നല്ല ടൂറിസം കേന്ദ്രമായി മാറുന്നതിനുള്ള പദ്ധതികള്‍ സര്‍കാര്‍ നടപ്പിലാക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ധര്‍മ്മടം ബീച്ചില്‍ ഇപ്പോള്‍ ആരംഭിക്കുന്ന കയാക്കിങ്ങ് ഒക്ടോബര്‍ മുതല്‍ സ്ഥിരമായി എല്ലാ ദിവസവം നടത്താനാണ് ഉദ്ദേശിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. മുഴപ്പിലങ്ങാട് ബീച്ച് കേന്ദ്രീകരിച്ചും വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്ക്കരിച്ച് വരികയാണ്. ഇതെല്ലാം ഒത്തുവരുമ്പോള്‍ ഈ മേഖല നല്ല ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു.
ചെറുപുഴ എകസ്ട്രീം അഡ്വഞ്ചേഴ്സുമായി ചേര്‍ന്നാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കയാക്കിങ്ങ് സംഘടിപ്പിക്കുന്നത്. ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എട്ട് കയാക്കുകളിലും രണ്ടാള്‍ക്ക് പോകാവുന്ന ആറ് ടാന്‍ഡെം കയാക്കുകളിലുമായി 20 പേര്‍ക്ക് ഒരു ബാച്ചില്‍ യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: