കോട്ടയം: അജ്ഞാത മൃതദേഹം വെട്ടിനുറുക്കി ചാക്കില്‍ തളളിയത് ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്്. പുതുപ്പള്ളി മന്ദിരത്തിന് സമീപം മുണ്ടകപ്പാടം കലങ്കിന് സമീപം മൃതദേഹം കണ്ടെന്ന് അറിഞ്ഞതോടെ പ്രദേശവാസികള്‍ സ്ഥലത്തേക്ക് ഒഴുകിയെത്തി. എന്നാല്‍ രൂക്ഷമായ ദുര്‍ഗന്ധം മൂലം മൃതദേഹം കിടക്കുന്നയിടത്തേക്ക് അധികമാര്‍ക്കും അടുക്കനായില്ല.
മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം അരയ്ക്ക് കീഴ്പോട്ടും മുകളിലോട്ടുമായി വെട്ടി നുറുക്കിയ നിലയിലായിരുന്നു. തലകണ്ടെത്താന് സമീപത്തെ കുറ്റിക്കാടുകളിലും മറ്റും പോലീസ് പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. മരിച്ചത് ആരാണെ്ന്നറിയാനുള്ള ഉത്കണ്ഠയിലായിരുന്നു നാട്ടുകാര്‍.
മൂന്ന് ദിവസമായി പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ കോഴിമാലിന്യമാണെനന്നാണ് നാട്ടുകാര്‍ വിചാരിച്ചത്. ഇന്നലെ ദുര്‍ഗന്ധം കൂടിയപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉദ്ദേശം 35 വയസ്സുള്ള പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്.കാവിമുണ്ട്, ഷര്‍ട്ട് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വെട്ടിനുറുക്കി ചാക്കില്‍ തള്ളുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍ കടന്ന് പോയ വാഹനങ്ങളുടെ വിവരങ്ങളുംശേഖരിക്കന്നുണ്ട്. ദ
ദുരൂഹസാചര്യത്തില്‍ കാണപ്പെട്ട അജ്ഞാതരെക്കുറിച്ചും പോലീസ് നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്കി.
പ്രദേശത്ത് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്ന പതിവ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതുപോലെ തള്ളിയ മാലിന്യത്തില്‍ നിന്നുള്ള മണമാണെന്നാണ് പ്രദേശവാസികള്‍ ധരിച്ചത്. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ട് വരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: