പാലാ: ലക്ഷങ്ങള്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് ആറുമാസം കഴിയും മുമ്പേ പാലാ നഗരസഭയുടെ തിരക്കേറിയ കൊട്ടാരമറ്റം സ്റ്റാന്റിലെ ടാറിംങ് തകര്‍ന്നു. ആറ് മാസം മുമ്പ് ആഴ്ചകളോളം ബസ്സ്റ്റാന്റ് അടച്ചിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണ് ടാറിംങ് തകരുവാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. അതേസമയം കൊട്ടാരമറ്റം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പതിവാണ്. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ടാറിംങ് തകര്്ന്ന് കുഴികളുണ്ടാകും. പാലായിലെത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്കിംങ് സൗകര്യമുള്ളത് കൊട്ടാരമറ്റം ബസ് സ്റ്റാന്റിലാണ്.ബസുകള്‍ സര്‍വ്വീസ് ആരംഭിക്കുതും ഇവിടെ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: