ന്യൂദല്‍ഹി: സ്ഥിര നിക്ഷേപത്തില്‍ നിന്ന് വന്‍തുക പലിശയായി ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാതെവര്ക്കെതിരെ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. സ്ഥിര നിക്ഷേപത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ പലിശയിനത്തില്‍ കൈപ്പറ്റുന്നവരെയാണ് പ്രധാനമായും കണ്ടെത്തുന്നത്.
ബാധ്യതയുണ്ടായിട്ടും ആദായ നികുതി അടയ്ക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്യാത്തവരാണേറെയും. ഈ സാഹചര്യത്തിലാണ് വന്‍ തോതില്‍ പലിശ വരുമാനം ലഭിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ശ്രമം തുടങ്ങിയത്.
ബാങ്കുകള്‍ പത്ത് ശതമാനം ടിഡിഎസ് പിടിച്ചാണ് നിക്ഷേപകന് പലിശ കൈമാറുന്നത്. എന്നാല്‍ 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ പോലും ബാക്കിയുള്ള നികുതി അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.
പണമായി പ്രതിഫലം പറ്റുന്ന പ്രൊഫഷണലുകളുടെ പിറകെയും ആദായ നികുതി വകുപ്പുണ്ട്. പ്രൊഫഷണല്‍സില്‍ നല്ലൊരു വിഭാഗം പണമായി പ്രതിഫലം കൈപ്പറ്റുന്നവരാണ്. ഈ തുക ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുമ്പോഴും പലരും യഥാര്‍ത്ഥ തുക കണക്കില്‍ കാണിക്കുകയോ നികുതി അടയ്ക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ വന്‍ തുക വരുമാനമുള്ളപ്പോഴും തന്ത്രപരമായി ആദായനികുതി വകുപ്പിനെ കബളിപ്പിക്കുന്നവരെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ചെറിയ വരുമാനമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: