2002 ഏപ്രില്‍: തന്നെ ഗുര്‍മീത് രാം റഹീം സിങ്ങ് മാനഭംഗപ്പെടുത്തിയതായി സ്വാധി അയച്ച കത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ലഭിക്കുന്നു.
2002 മെയ്: കത്തിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പഞ്ചാബ് ഹരിയാന കോടതി ഉത്തരവ്.
2002 സപ്തംബര്‍: അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി
2002 ഡിസംബര്‍: സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങി
2007 ജൂലൈ: അംബാല കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 99 മുതല്‍2001വരെ രണ്ട് സ്വാധിമാരെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുറ്റപത്രത്തില്‍ കണ്ടെത്തല്‍.
2008 സപ്തംബര്‍: സിങ്ങിന് കുറ്റപത്രം നല്കി
2011 ഏപ്രില്‍: പ്രത്യേക സിബിഐ കോടതി അംബാലയില്‍ നിന്ന് പഞ്ചകുലയിലേക്ക് മാറ്റി സിങ്ങിനെതിരായ കേസും അവിടേക്ക്
2017 ജൂലൈ: ദൈനംദിന വിചാരണക്ക് കോടതി ഉത്തരവിട്ടു
2017 ആഗസ്റ്റ് 25 : കുറ്റക്കാരനെന്ന് കോടതി വിധിച്ചു തുടര്‍ന്ന് സിങ്ങിന്റെ അനുയായികള്‍ വന്‍തോതില്‍ സംഘര്‍ഷം അഴിച്ചുവിട്ടു. പോലീസ് വെടിവയ്പ്പില്‍ 37 അനുയായികള്‍ കൊല്ലപ്പെട്ടു.
2017 ആഗസ്റ്റ് 28: പത്തു വര്‍ഷം തടവ് വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: