ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് സിങ്ങിനെതിരെ സിബിഐ കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയാണെന്ന് ബിജെപി എം.പി സുബ്രഹ്മണ്യന് സ്വാമി.
മുത്തലാഖ് നിരോധിച്ചതിന് ശേഷം വന്ന ചരിത്ര വിധിയാണിത്. സ്ത്രീ സുരക്ഷയ്ക്ക് അനുകൂലമായി ശക്തമായ സന്ദേശം നല്‍കുന്നതാണിതെന്നും സുബ്രഹ്മണ്യന് സ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എത്ര വലിയവനായാലും നിയമം അതിന്റെ ജോലി ചെയ്യുമെന്ന് തെളിയിക്കുന്ന വിധിയാണിത്. ഈ സംഭവം നീതിയുടെ വിജയമാണ് തെളിയിക്കുന്നത്. ഗുര്‍മീത് അപ്പീലിനു പോയാലും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: