അരൂര്‍: അരൂരില്‍ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാനെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയുന്നില്ല. അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിച്ച ഒരു ഇ-ടോയ്ലറ്റുണ്ട്.
എന്നാല്‍ ഇത് കേടായതിനെ തുടര്‍ന്ന് അടച്ചിട്ടിട്ട് മൂന്നു വര്‍ഷങ്ങളിലധികമായി. നന്നാക്കുവാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ശൗച്യാലയം ഉപയോഗിക്കണമെങ്കില്‍ രണ്ടു രൂപ നാണയം ബോക്സില്‍ ഇട്ടാല്‍ തനിയെ തുറക്കുന്ന രീതിയായിരുന്നു. കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്.
അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥാപിച്ച ഈ പൊതു ശൗച്യാലയം അരൂരിലെത്തുന്ന യാത്രികര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഗൂണകരമായിരുന്നു. രാത്രി കാലങ്ങളില്‍ എത്തുന്ന സാമൂഹ്യ വിരുദ്ധരാണ് ടോയ്ലറ്റ് നശിപ്പിച്ചതെന്നാണ് പൊതുവേയുള്ള ആരോപണം. പക്ഷേ ടോയ്ലറ്റിന് ആവശ്യമായ സംരക്ഷണം നല്കുവാന് തയ്യാറാകാത്തതായിരുന്നു നശിപ്പിക്കപ്പെടുവാന്‍ കാരണമായത്.
ശൗച്യാലയം അടച്ചു പൂട്ടിയതോടെ ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ മൂത്രശങ്കയകറ്റുന്നതിനും മറ്റും റോഡരുകിലെ വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: