കൊച്ചി; വയനാട്ടില്‍ സ്വത്തുള്ള ദേരാ സച്ചാ സൗദ മേധാവി രാം റഹീം സിങ്ങ് പലകുറി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. വയനാട്ടില്‍ ആശ്രമം സ്ഥാപിക്കാന്‍ വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജിന്റെ പരിധിയില്‍ 42 ഏക്കര്‍ വാങ്ങിയിരുന്നു. പക്ഷെ നിര്‍മ്മാണം പാതിവഴിക്ക് വനംവകുപ്പ് നിര്‍ത്തിച്ചു.
വാഗമണ്ണില്‍ പലകുറി വന്നിട്ടുണ്ട്. ഇടുക്കിയിലെ വമ്പന്‍ കഞ്ചാവ് മാഫിയകളുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ടായിരുന്നു. ഇയാള്‍ തന്റെ സംഗീത പരിപാടികളില്‍ യഥേഷ്ടം കഞ്ചാവ് നല്‍കിയിരുന്നതായി കേന്ദ്ര നര്‍ക്കോട്ടിക് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ വാഗമണ്ണില്‍ ദിവസങ്ങളോളം താമസിക്കുകയും ചെയ്തിരുന്നു. വയനാട്ടിലും ഇയാള്‍ ദിവസങ്ങളോളം റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്നു.
കേരളത്തില്‍ വന്ന സമയത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കൊപ്പം തിരുവനന്തപുരത്ത് വേദി പങ്കിട്ടിരുന്നു. ഇതിന്റെ ചിത്രം ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. നീന്തല്‍ക്കുളം ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് വന്നത്.
മാനഭംഗക്കേസുകളിലും രണ്ട് കൊലക്കേസുകളിലും ഇയാള്‍ പ്രതിയായിരിക്കെയാണ് ആഭ്യന്തര മന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി രാം റഹീം സിങ്ങിനൊപ്പം വേദി പങ്കിട്ടത്.
ഇയാള്‍ കേരളത്തില്‍ വന്നപ്പോള്‍, അന്നത്തെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇയാള്‍ക്ക് ഇസഡ് പ്ളസ് സുരക്ഷ നല്‍കുന്നതിന്റെ ചെലവ് കേരളം വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കു ഇടനല്‍കിയിരുന്നു.
ഇയാള്‍ക്ക് 280 കോടിയുടെ വസ്തു കേരളത്തില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കാെണ്ടത്തിയിരിക്കുന്നത്.വയനാട്ടിലും മൂന്നാറിലും വാഗമണ്ണിലും കുമരകത്തും കൊച്ചിയിലും തി്ുവനന്തപുരത്തും സ്വത്തുണ്ട്. ഇവയെല്ലാം ബിനാമിയാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: