തലശ്ശേരി: മാഹി ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ ഒഴിവാക്കി സമാവയത്തിലെത്താന്‍ പുതുച്ചേരി മുഖ്യമന്ത്രി വി.നരായണസ്വാമിയുടെ സാന്നിധ്യത്തില്‍ 31ന് പുതുച്ചേരിയില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കും. ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് മുന്‍കൈയ്യെടുത്ത് കഴിഞ്ഞ മാസം മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രനും മാഹിയിലെ ബിജെപി നേതാക്കന്മാരും ചേര്‍ന്ന് ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിഥിന് ഗഡ്ഗരിയുമായി നടത്തിയ കൂടുക്കാഴ്ചയുടെ തുര്‍ച്ചയായാണ് പുതുച്ചേരിയില്‍ നടക്കുന്ന ചര്‍ച്ച.
ദേശീയപാത അതോറിറ്റിയുടെ ആവശ്യമനുസരിച്ച് നിയമിച്ച ആര്‍ബിട്രേറ്റര്‍ 138 കോടി രൂപയാണ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിച്ചത്. ജില്ലാ പര്‍ച്ചേഴ്സ് കമ്മറ്റി നിശ്ചയിച്ച 68 കോടിരൂപ അധികമാണെന്നും നല്‍കാനാകിലെന്നും പറഞ്ഞാണ് ആര്‍ബിട്രേറ്ററെ നിയമിച്ചത്. എന്നാല്‍ മാഹിയിലെ ഭൂവുടകളുടെ 38 വര്‍ഷത്തെ ദുരിതം പരിഗണിച്ചാണ് ആര്‍ബിട്രേറ്റര്‍ നഷ്ടപരിഹാരത്തുക ഇരട്ടിയോളമാക്കി നിശ്ചയിച്ചത്.
ഇത്രയും ഭീമമായ തുക നല്കാന് ആകില്ലെന്ന് കാണിച്ചാണ് ദേശീയപാത അതോറിറ്റി പുതുച്ചേരി സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കേന്ദ്രമന്ത്രി നിഥിന്‍ഗഡ്കരി അപ്പീല്‍ ഒഴിവാക്കി ഒത്തുതീര്‍പ്പിലെത്താന്‍ ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥന്മാരോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. 31ന് പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുതുച്ചേരി എംപി ആര്.രാധാകൃഷ്ണന്, മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്, ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് സത്യന് ചാലക്കര, സംസ്ഥാന സമിതി അംഗം വിജയന് പൂവ്വച്ചേരി, കര്‍മ്മസമിതി ഭാരവാഹികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: