കണ്ണൂര്‍: ദേശീയപാതയില്‍ പലയിടങ്ങളിലായി കാണുന്ന കുഴികളും റോഡിന്റെ ഇരുവശങ്ങളിലുമുളള വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നതായി എംഎല്‍എമാരായ സി.കൃഷ്ണന്, ജെയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയ പാതയിലെ കുഴികളേറെയും അകലെ നിന്ന് കാണാത്ത വിധം വിസ്തൃതി കുറഞ്ഞതും അതേസമയം ആഴം കൂടിയതുമാണ്. ബൈക്ക് യാത്രികരുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ അപകടമാണ് ഇവ വരുത്തിവെക്കുന്നത്. നിലവിലെ ദേശീയപാത അറ്റകുറ്റപ്പണിയുടെ രീതിയനുസരിച്ച് നടപടിക്രമങ്ങള്‍ കഴിഞ്ഞ് പണി തുടങ്ങാനാവണമെങ്കില് മാസങ്ങളെടുക്കുന്ന സ്ഥിതിയാണ്. അപ്പോഴേക്കും ചെറിയ കുഴികള്‍ വലിയ ഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞിരിക്കും. ഇതിനു പരിഹാരമായി മഴക്കാലമുള്പ്പെടെ ഏത് സമയത്തും ഉപയോഗിക്കാവുന്നതും പെട്ടെന്ന് ഉറയ്ക്കുന്നതുമായ ഇന്‍സ്റ്റന്റ് മിക്ല് ഉപയോഗിക്കുന്ന രീതി നടപ്പിലാക്കണമെന്ന് ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ സി.കൃഷ്ന്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി.വി.രാജേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എം.സുരേന്ദ്രന്, യു.ബാബു ഗോപിനാഥ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: