ഹാംബര്‍ഗ്: ഇന്ത്യയുടെ അമിത് ഫംഗലും ഗൗരവ് ബിന്ദൂരിയും ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം മുന്‍ വെങ്കല മെഡല്‍ ജേതാവായ വികാസ് കൃഷ്ണന് പുറത്തായി. 49 കിഗ്രാം വിഭാഗത്തില്‍ ഏഴാം സീഡായ ഇക്വഡോറിന്റെ കാര്‍ലോസ് ക്വിപ്പോയെ അട്ടിമറിച്ചാണ് അമിത് ക്വാര്‍ട്ടറില്‍ കടന്നത്.
ഗൗരവ് ബിന്ദൂരി (56 കിഗ്രാം) പ്രീ- ക്വാര്‍ട്ടറില്‍ ഉക്രെയ്നിന്റെ മൈക്കോള ബുട്സെന്കോയെ പരാജയപ്പെടുത്തി. 2011 ലെ ലോക ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ വികാസ് കൃഷ്ണന് (75 കി ഗ്രാം) രണ്ടാം റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ബെഞ്ചമിന്‍ വിറ്റ്കറോട് തോറ്റു. ഏഷ്യന്‍ വെള്ളിമെഡല്‍ ജേതാവായ സംഗ്വാന് (91 കിഗ്രാം) ഓസ്ട്രേലിയയുടെ ജേസണ്‍ വട്ടേലിയോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: