അടിമാലി: അടിമാലി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് ഭാര്യ ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി. കഞ്ഞിക്കുഴി സ്വദേശി കണിയാംപറമ്പില്‍ കെ.എസ്.റെജിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ രോഷ്നി അഭ്യന്തര മന്ത്രിയടക്കം വിവിധ വകുപ്പ് മേധാവികള്‍ക്ക് പുനരന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്.
സഹപ്രവര്‍ത്തകനെ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തഅടിമാലി സ്റ്റേഷനിലെ തന്നെ എഎസ്ഐ ആയ സന്തോഷ് ലാലില്‍,പക്ഷപാതപരമായി ഇടപെട്ടെന്നാരോപിച്ച് അടിമാലി സി.ഐ,എസ്.ഐ എന്നിവര്‍ക്കെതിരെയുമാണ് പരാതി നല്‍കിയത്. റെജിയുടെ ഭാര്യ രോഷ്നിയെ സന്തോഷ് ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇതേത്തുടര്‍ന്ന് റെജിയും സന്തോഷുമായി വഴക്കുണ്ടായി.ഈ സംഭവത്തിന് ശേഷമാണ് വാര്‍ട് ആപ്പില്‍ സന്ദേശം അയച്ച് സന്തോഷ് വിവാദത്തില്‍പെട്ടത്. ഇയാള്‍ക്കെതിരെ റെജി നല്കിയ പരാതിയെത്തുടര്‍ന്ന് സസ്പെന്റ് ചെയ്യുകയായിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 11 ന് രാവിലെ എറണാകുളത്തിനെന്ന് പറഞ്ഞ് പോയ റെജി വൈകിട്ട് 5.20ന് വീട്ടിലേക്ക് വിളിച്ചിരുന്നു.
കാത്തിരുന്നെങ്കിലും എത്തിയില്ല. ശനിയാഴ്ച വെളുപ്പിന് വിളിച്ചപ്പോള്‍ വാഹനം കിട്ടാത്തതിനാല്‍ വരാന്‍ പറ്റിയില്ലെന്നും തൊടുപുഴയിലെ മുജീമ്പിന്റെ വീട്ടിലായിരുന്നുവെന്നും പറഞ്ഞു. ഉടനെ പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും എത്തിയില്ല. അന്ന് തന്നെ വൈകിട്ട് മൂന്നാറിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെങ്കിലും ഫലം കണ്ടില്ല. തിങ്കളാഴ്ച വെളുപ്പിന് 3.30 ഓടെ പാലക്കാട് ജില്ലാ
ആശുപത്രിയില്‍ നിന്നും അടിമാലി സ്റ്റേഷനിലേക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ റെജിയെ കണ്ടെത്തുന്നത്.
ചികില്‍സക്കൊടുവില്‍ 22 ന് വെളുപ്പിന് മരച്ചു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് റെജി മരിച്ചെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരണം അടിസ്ഥാന രഹിതമാണ്. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: