ന്യൂദല്‍ഹി; ദല്‍ഹിയില്‍ വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. മാനഭംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരി ഗര്‍ഗം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടി. 30 ആഴ്ച മാത്രമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാനാണ് അഭ്യര്‍ഥന. കോടതി പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് ഉത്തരവിട്ടു.
ദിവസങ്ങള്‍ക്കു മുന്‍പ്, സുപ്രീം കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച പത്തു വയസുകാരി പ്രസവിച്ചിരുന്നു. കുട്ടിയുടെ ജീവന് തന്നെ അപകടത്തിലാകുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നിഷേധിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: