റോഹ്ത്തക്ക്; രാം റഹീം സിങ്ങിന് നല്കിയ ശിക്ഷ കുറഞ്ഞുപോയെന്ന് ഇരകള്‍. കൂടുതല്‍ ശിക്ഷ വേണമായിരുന്നു. ഇയാള്‍ക്കെതിരായ ഡസണ കണക്കിന് ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം. ഇരകളുടെ അഭിഭാഷകനായ ഉത്സവ് സിങ്ങ് ബെയ്ന്‍സ് പറഞ്ഞു. ഈ രണ്ട് ആവശ്യങ്ങളും ഉന്നയിച്ച് അപ്പീല്‍ നല്‍കും.
കുറഞ്ഞത് 48 സ്ത്രീകളെയെങ്കിലും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കില്‍ വിവരം പുറത്തു പറയാന്‍ അവര്‍ക്ക് ഭയമായിരിക്കാം.
സിങ്ങിന് വധശിക്ഷ തന്നെ നല്‍കണമെന്ന് യുപിയില്‍ നിന്നുള്ള സന്ന്യാസിമാര്‍ ആവശ്യപ്പെട്ടു. നാഗ സാധു അ#ക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: