കോട്ടയം : ഓണത്തിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ കഷ്ടപ്പെടും. ട്രെയിന്‍ ടിക്കറ്റുകള്‍ ഏറെക്കുറെ തീര്‍ന്നതോടെ അന്തര്‍സംസ്ഥാന ബസ്സുകളുടെ തീവെട്ടിക്കൊള്ളയ്ക്ക് ഇരയായിരിക്കുകയാണ് മലയാളികള്‍. സപ്തംബര്‍ 1, 2 തീയതികളില്‍ ബെംഗളൂരുവില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് 3500 മുതല്‍ 4000 രൂപ വരെയാണ് വാങ്ങുന്നത്. ചില ബസ്സുകള്‍ ഓണത്തിന്റെ തലേ ദിവസങ്ങളില്‍ ടിക്കറ്റില്ലെന്ന് പറയുമ്പോഴും, വന്‍തുകയ്ക്കാണ് വില്‍ക്കുന്നത്. നാട്ടിലെത്തി ഓണമുണ്ണണമെന്ന ആഗ്രഹത്താല്‍ മലയാളികള്‍ വന്‍തുക കൊടുക്കാന്‍ തയ്യാറാവുകയാണ്.
ട്രെയിന്‍ ടിക്കറ്റുകളുടെ ലഭ്യതക്കുറവും കെഎസ്ആര്‍ടിസിയുടെ താളം തെറ്റിയുള്ള സര്‍വീസുകളുമാണ് യാത്രക്കാരെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ കയറാന്‍ പ്രേരിപ്പിക്കുന്നത്.
സപ്തംബര്‍ 1,2,3 തീയതികളില്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. വെയ്റ്റിംഗ് ലിസ്റ്റില്‍ നീണ്ട നിര കണ്ട് മടങ്ങുകയാണ് പലരും. ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് ഉണ്ടെന്ന് പറയുമ്പോഴും റൂട്ടിനെ സംബന്ധിച്ച് അവ്യക്തതയാണ്. സേലം, കോയമ്പത്തൂര്‍ റൂട്ട് ഒഴിവാക്കി ബത്തേരി വഴിയായിരിക്കും സര്‍വീസെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. സേലം, കോയമ്പത്തൂര്‍ വഴിയാണെങ്കില്‍ രണ്ട് പെര്‍മിറ്റ് എടുക്കേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ ബത്തേരി റൂട്ടില്‍ രാത്രിയാത്ര നിരോധനമുള്ളതിനാല്‍ സര്‍വീസുകള്‍ താളം തെറ്റാനുള്ള സാധ്യതയുണ്ടെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച ബസ്സുകളിലെ ടിക്കറ്റുകള്‍ മുഴുവന്‍ തീര്‍ന്നു. വിവിധ സ്ഥലങ്ങളിലേക്ക് 18 പ്ര്ത്യേക സര്‍വീസുകള്‍ ഉണ്ടാകുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് പ്രഖ്യാപിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറഞ്ഞത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് കൊയ്ത്താകുന്നത്. ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ഡീല്ക്സിന് 680 ഉം വോള്‍വോയ്ക്ക് 1150 രൂപയുമാണ്. ഇതേ സ്ഥാനത്താണ് 3000-3500 രൂപ വരെ വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: