തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ പതിനൊന്ന് ലക്ഷം രൂപ ഫീസ് ഇടാക്കാനുള്ള തീരുമാനം സ്വശ്രായ മാനേജ്മെന്റുകളും സിപിഎമ്മും തമ്മിലുള്ള ഒളിച്ചുകളിയുടെ ഫലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരത്തെ തന്നെ കരാര്‍ ഉണ്ടാക്കാമായിരുന്നു. അതുചെയ്യാതെ വിഷയം കോടതിയില്‍ എത്തിക്കുകയും മതിയായ വാദം നടത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ വിധിക്കുകാരണം.
ബോണ്ടുമായി വന്നാല്‍ പ്രവേശനം നല്‍കാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് പലകുട്ടികളും പഠിച്ചിരുന്ന സ്ഥലത്തു നിന്നും ടി.സിയും വാങ്ങി പ്രവേശനത്തിനെത്തി.
എന്നാല്‍ ബോണ്ടിനു പകരം ആറ് ലക്ഷം രൂപയുടെ ഗ്യാരണ്ടി കൊടുക്കണമെന്നാണ് പല മാനേജ്മെന്റുകളും ആവശ്യപ്പെട്ടത്. പാവപ്പെട്ട കുട്ടിള്‍ക്ക് ചുരുങ്ങിയ ദിവസം കൊണ്ട് ബാങ്ക് ഗ്യാരണ്ടി തരപ്പെടുത്തുക സാധ്യമല്ല. അതിനാല്‍ യോഗ്യരായ മുഴുവന്‍ കുട്ടികള്‍ക്കും ഗ്യാരണ്ടി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: