സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാന്റെ സമുദ്ര മേഖലവരെ എത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.
മുമ്പെങ്ങുമുണ്ടാകാത്ത തരത്തിലുള്ള ഭീഷണിയാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിങ് സോ അബേ പ്രതികരിച്ചു. അമേരിക്കയുമായി സഖ്യത്തിലുളള ജപ്പാനെ ഭീഷണിപ്പെടുത്തിയതിലൂടെ അമേരിക്കക്ക് മുന്നില്‍ കരുത്തുകാട്ടുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: