കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മൂന്നാമതും തള്ളി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തളളിക്കളഞ്ഞ ജാമ്യാപേക്ഷയില്‍ കൂടുതല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചാണ് ഇത്തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്നെ കുരിശിലേറ്റാനാണ് പോലീസിന്റെ ശ്രമമെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ദിലീപിനെതിരെ സാക്ഷികളുടെ രഹസ്യ മൊഴിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
പോലീസിന്റെ തിരക്കഥയാണ് തനിക്കെതിരെയുള്ള കേസെന്ന ആരോപണവും കോടതി തള്ളി. എന്നാല്‍, തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താന്‍ നിരപരാധിയാണെന്നുമുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപ് കഴിഞ്ഞ അമ്പത് ദിവസങ്ങളായി ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: