വാരണാസി: പീഡനക്കേസില്‍ കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ച ദേരാ സച്ചാ സൗദ തലവന്‍ റാം റഹീം സിംഗിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വാരണാസിയില്‍ സന്യാസിമാരുടെ സമരം. റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പ്ലകാര്‍ഡുകളും മുദ്രാവാക്യവും മുഴക്കിയാണ് സന്യാസിമാരുടെ സമരം.
പണവും അധികാരവും ഉള്‍പ്പെടെ ആഢംബര ജീവിതമായിരുന്നു റാം റഹീമിന്റെ ലഷ്യമെന്നും യഥാര്‍ത്ഥ സന്ന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്നും സന്ന്യാസിയായ ദുനി ബാബ പറഞ്ഞു. 20 വര്‍ഷം കഠിന തടവല്ല, വധശിക്ഷയാണ് റാം റഹീം സിംഗ് അര്‍ഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ചയാണ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി സിബിഐ കോടതി റാം റഹീമിനെ 20 വര്‍ഷത്തെ കഠിനതടവിന് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: