കോഴിക്കോട്: സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ദുരന്തഫലമാണ് ഫീസ് വര്‍ദ്ധനവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഗൂഢാലോചന നടന്നെന്നും ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയമേഖലയില്‍ പാവപ്പെട്ട രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കൊള്ളയടിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ബോണ്ട് വിഷയത്തില്‍ ഗ്യാരണ്ടി നില്ക്കാന് സര്‍ക്കാര്‍ മുന്നോട്ടുവരാതിരുന്നതിന്റെ കാരണം വ്യക്തമാക്കണം.കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് കൂടരഞ്ഞിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അനധികൃതമായ വാട്ടര്‍ തീം പാര്‍ക്ക് നടത്തിയത് മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലാണെന്നും യുഡിഎഫ് കമ്മറ്റി ഇതിനെ അനുകൂലിക്കുന്നത് സംബന്ധിച്ച് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: