ബീജിങ്: ദോക്ലാം സംഭവത്തില്‍ മുഖം രക്ഷിക്കാനുള്ള തന്ത്രവുമായി ചൈന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന് കേണല്‍ വു ഖ്വിയാനാണ് പരാജയം മറയ്ക്കാനായി പ്രസ്താവനയുമായി രംഗത്തെത്തിയത്.
ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് വിരാമമിട്ട് ദോക്ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. ദോക്ലാം പ്രശ്നത്തിനു ശേഷം ചൈനീസ് സൈന്യം തങ്ങളുടെ പ്രവിശ്യകള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗരൂകരാണെന്നു വു ഖ്വിയാന്‍ വ്യക്തമാക്കി. ദോക്ലാം സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയാറാകണമെന്നും അന്തരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍കൊള്ളണമെന്നും പറഞ്ഞ വു ഖ്വിയാന്‍ അതിര്‍ത്തില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ ചൈനയോട് സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കാനിരിക്കെയാണ് ചൈന പ്രകോപന പ്രസ്താവനകളുമായി മുമ്പോട്ട് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തിങ്കളാഴ്ചയാണ് ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വിരാമമിട്ടു ഡോക ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ചൈന ആ മേഖലയിലെ റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന ധാരണയായതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: