കരുനാഗപ്പള്ളി: പരീക്ഷ എഴുതാന്‍ വന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച പ്ലസ് ടു അദ്ധ്യാപകനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു. കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ ചെറിയഴീയ്ക്കല് സ്വദേശി ശിവക്കെതിരെയാണ് കേസെടുത്തത്. മദ്യപിച്ച് സ്കൂളില്‍ എത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് പതിവാക്കിയ ഇയാള്‍ സഹപ്രവര്‍ത്തകയെ അസഭ്യം പറയുകയും അവരുടെ ബാഗ് വലിച്ചെറിയുകയും ചെയ്തതിന്റെ പേരില്‍ പിഴ ഒടുക്കുകയും ചെയ്തിട്ടുള്ളതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പരീക്ഷയ്ക്ക് എത്തിയ തുറയില്‍കുന്ന് ആലുംമൂട്ടില്‍ ബാബു-ചിപ്പി ദമ്പതികളുടെ മകന് അമല്‍ജിത്ത് ബാബുവിനെ അകാരണമായി കരണത്തടിച്ച് നിലത്തിട്ട് ചവിട്ടുകയും പ്ലസ് ടു വിദ്യാര്‍ത്ഥികളെ കൊണ്ട് ദേഹോപദ്രവം ചെയ്യുകയും ചെയ്തു. ഇതിനെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കി. ഇയാള്‍ക്കെതിരെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പലതവണ പരാതി പറഞ്ഞിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് മാക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് കൈക്കൊണ്ടത് എന്നാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: