ഉദയ്പ്പൂര്‍: തന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ 9500 ഓളം പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ തലങ്ങും വിലങ്ങും റോഡുകള്‍ വഴി ബന്ധിപ്പിക്കാനുള്ള സുവര്‍ണ്ണ ചത്വരം പദ്ധതി അടല്‍ജിയുടെ പദ്ധതിയായിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വാക്കിലല്ല, പ്രവൃത്തിയിലാണ് കാര്യം. തുടങ്ങിവച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്ര നിമിഷത്തിനാണ് രാജസ്ഥാന് വേദിയായത്. ആദ്യം വന്‍ പൊതുയോഗമായിരുന്നു. അതിനു ശേഷമാണ് ദേശീയ പാതാ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചത്. ഉദയ്പൂരില്‍ ജന ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി 15000കോടി രൂപ ചിലവഴിച്ച 9500 ഓളം വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.
ചമ്പാല്‍ നദിയ്ക്ക് കുറുകെ ആധുനിക രീതിയിലുള്ള കേബിള്‍ സ്റ്റെയ്ഡ് പാലത്തിനൊപ്പം 11 ദേശീയ പാകളുടെ പ്രവര്‍ത്തനോദ്ഘാടനവും 6 ദേശീയ പാതകളുടെ നിര്‍മാണോദ്ഘാടനവും നടന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരമുള്ള വിവിധ സംസ്ഥാന പാതകളുടെ പ്രവര്‍ത്തോദ്ഘാടനവും 1600 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ജയ്പൂര്‍ റിംങ് റോഡ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
മഹാറാണ പ്രതാപിന്റെ ചരിത്രമുറങ്ങുന്ന ഉദയ്പൂരിലെ പ്രതാപ്ഗൗരവ് കേന്ദ്രയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: