തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയില്‍ കൈയേറ്റം നടന്നതായി സര്‍ക്കാര്‍. ഫ്ളാറ്റ് നിര്‍മിച്ചത് ജലഅഥോറിറ്റിയുടേയും സര്‍ക്കാരിന്റെയും ഭൂമിയിലാണെന്ന് സര്‍ക്കാര്‍ ലോകായുക്തയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പാറ്റൂരില്‍ ഭൂമികൈയേറിയിട്ടില്ലെന്ന മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞാണ് സര്‍ക്കാര്‍ പുതിയ നിലപാട് ലോകായുക്തയെ അറിയിച്ചത്.
ുന്സര്ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ വിവാദത്തിലാഴ്ത്തിയ സംഭവമായിരുന്നു പാറ്റൂരിലെ ഫ്ളാറ്റ് നിര്‍മ്മാണം. വ്യാജമായി ചമച്ച ആധാരം ഉപയോഗിച്ചാണ് പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മ്മാതക്കള്‍ ഭൂമി കൈയേറിയതെന്നും റവന്യൂ വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടേയും സ്ഥലമാണ് ഇവിടെ കൈയേറപ്പെട്ടിരിക്കുന്നതെന്നും പുതിയ സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയടക്കി ഫ്ളാറ്റ് നിര്‍മ്മിച്ചിരിക്കുകയാണെന്നും നിര്‍മ്മാണപ്രവൃത്തികള്‍ പൊളിച്ച് കൈയേറ്റം തിരിച്ചു പിടിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: