തിരുവനന്തപുരം: ബോണക്കാട്ട് കുരിശ് സ്ഥാപിക്കുന്നതിന് പിന്നില്‍ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢശ്രമം. ബോണക്കാട് കറിച്ചട്ടി മലയില്‍ കുരിശ് സ്ഥാപിക്കുന്നതിന് ക്രൈസ്തവസഭ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിച്ച് പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി പള്ളികളില്‍ ഇടയലേഖനങ്ങളും വായിച്ചു.
അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് കറിച്ചട്ടിമലയെന്ന ബദല്‍ തീര്‍ത്ത് അഗസ്ത്യമലയുടെ പ്രാധാന്യം കുറക്കാനുള്ള ഗൂഢശ്രമത്തിന്റെഭാഗമായാണ് പ്രകൃതി സ്നേഹികള്‍ ഇതിനെ നിരീക്ഷിക്കുന്നത്. ഈ ഗൂഢാലോചനയ്ക്ക്വര്ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ബോണക്കാട് തേയില എസ്റ്റേറ്റില്‍ നടന്ന തൊഴിലാളി സമരത്തിന് പിന്നില്‍ ക്രൈസ്തവ സഭകളുടെ പങ്കുണ്ടെന്ന് കരുതുന്നവരും എസ്റ്റേറ്റ് തൊഴിലാളികള്‍ക്കിടയിലുണ്ട്.
സഹ്യപര്‍വ്വതത്തിലെ അഗസ്ത്യവനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല.
പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍കൂടം സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഹൈന്ദവര്‍ അതിപ്രാധാന്യത്തോടെ ആരാധിക്കുന്ന അഗസ്ത്യമുനി തപസനുഷ്ഠിച്ചിരുന്നത് ഈ മലയിലാണ്. ഇവിടെ വര്‍ഷത്തില്‍ 30 ദിവസം മാത്രമെ ഭക്തര്‍ക്ക് പ്രവേശനം വനം വകുപ്പ് അനുവദിക്കു. അതും ഒരു മാസം മുമ്പേ വനം വകുപ്പ് ഓഫീസില്‍ കാത്തുകെട്ടിക്കിടന്നുവേണം പാസുനേടാന്.
ബോണക്കാട് ജംഗ്ഷനില്‍ നിന്നാണ് അഗസ്ത്യമലയിലേക്കും കറിച്ചട്ടിമലയിലേക്കും പോകുന്ന വഴികള്‍ പിരിയുന്നത്. ബോണക്കാട് എസ്റ്റേറ്റ് കഴിഞ്ഞ് സ്ഥിതിചെയ്യുന്ന കറിച്ചട്ടി മലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയാല് ഹൈടെക്ക് രീതിയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി അത്യാധുനിക ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായിമാറും.
അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് 365 ദിവസത്തില്‍ 30 ദിവസം മാത്രം നിയന്ത്രണങ്ങളോടെ ഭക്തരെ കടത്തിവിടുമ്പോള്‍ എസ്റ്റേറ്റ് മലയില്‍ ക്രൈസ്തവര്‍ ഒരുക്കുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് 24 മണിക്കൂറും പ്രവേശനം ഉണ്ടാകും. ഇതോടെ അഗസ്ത്യമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബദല്‍ എന്ന നിലയില്‍ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കറിച്ചട്ടിമല പരിഗണനയില്‍ വരും.
ഹൈന്ദവരേയും മറ്റു മതസ്ഥരേയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ഇത് മതപരിവര്‍ത്തനത്തിന് ക്രൈസ്തവര്‍ക്ക് വളമാകും. കോണ്‍ക്രീറ്റ് കുരിശ് വനം വകുപ്പ് എടുത്തുമാറ്റിയതിന് പിന്നാലെ ബലപ്രയോഗത്തിലൂടെ വനത്തില്‍ കടന്ന് അനധികൃതമായി സ്ഥാപിച്ച മരക്കുരിശും വനം വകുപ്പ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: