കാര്‍ത്തികപുരം: അര നൂറ്റാണ്ടിലേറെക്കാലമായി മണക്കടവ് ഗ്രാമത്തില്‍ നിലനില്‍ക്കുന്ന കൂറ്റന്‍ ആല്‍മരം മുറിച്ചുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ആല്മരത്തിന് കത്തിവെക്കുന്നതിനായി കച്ചവടമനസ്ഥിതിക്കാരായ ചില സാമൂഹ്യവിരുദ്ധശക്തികള്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണെന്നും ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും ഹിന്ദു ഐക്യവേദി മണക്കടവ് യൂണിറ്റ് യോഗം അഭിപ്രായപ്പെട്ടു. ആല്‍മരം മുറിച്ചുമാറ്റണമെന്ന ഗൂഡലക്ഷ്യത്തോടെ മുന്‍കാല പഞ്ചായത്ത് ഭരണസമിതികള്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് റവന്യൂ മാനദണ്ഡങ്ങള്‍ പാലിക്കാതെ മരത്തിന് തൊട്ടടുത്തായി ഷോപ്പിങ്ങ് കോംപ്ലക്സ് പണിതതെന്നും യോഗം കുറ്റപ്പെടുത്തി. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി വിജയകുമാര്‍, സോജന് നായര്‍, ടി.വി.മധുസൂദനന് പാറേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: