മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടു ദിവസമായുള്ള കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ രണ്ടു വയസ്സുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടും. മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.
രണ്ടു കോടിയോളം ജനങ്ങളാണ് മുംബൈയില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുന്നത്.
അതിനിടെ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തെന്നി വീണ്ട് നാലു പേര് കൊല്ലപ്പെട്ടതായി റെയില്‍വേ പോലീസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താനെയില്‍ 14 വയസുകാരനെ കാണാതായി. മഴമൂലമുണ്ടായ മണ്ണിടിച്ചിലില്‍ മതിലുകളും മരവും മറിഞ്ഞുവീണും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
1997 ആഗസ്റ്റിനു ശേഷം ആദ്യമായാണ് ഇത്രയും മഴ ലഭിച്ചത്. 2005ലെ വെള്ളപ്പൊക്കത്തില്‍ 500റിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: