കൊച്ചി: ടി.പി ചന്ദ്രശേഖരന് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് സിബിഐ അറിയിച്ചിരുന്നത്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രമ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ഉള്‍പ്പെടെ 11 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്ന പി.മോഹനന് മാസ്റ്ററെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ രംഗത്തുവന്നത്.
2012 മേയ് നാലിന് രാത്രിയാണ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെയുണ്ടായിരുന്ന 76 പ്രതികളില്‍ 22 പേരെ നേരത്തെ വിട്ടയച്ചിരുന്നു. പിന്നീട് വിചാരണ നേരിട്ട 36 പ്രതികളില്‍ 24 പേരെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: