ജോധ്പൂര്‍: രാജസ്ഥാനില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന് തിയ്യറ്ററില്‍ ജീവനക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് പുറത്തെടുത്ത നവജാത ശിശു മരിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലായിരുന്നു സംഭവം.
ഗുരുതരാവസ്ഥയിലായ സ്ത്രീയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഓപ്പറേഷന് തിയ്യറ്ററില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും ജീവനക്കാരില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് സംഭവം പുറത്തറിയുന്നതിന് കാരണമായത്.
ഓപ്പറേഷന് മുമ്പ് രോഗി ഭക്ഷണം കഴിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുക്കുന്നത്. രണ്ട് ഡോക്ടര്‍മാരും പരസ്പരം പേരുവിളിച്ച് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവം വിവാദമായതോടെ രണ്ട് ഡോക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വേദന കൊണ്ട് പുളഞ്ഞ് അബോധാവസ്ഥയിലായ യുവതിയെ തിരിഞ്ഞുനോക്കാതെയായിരുന്നു ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റം. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ഉടന്‍ തന്നെ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: