ഇസ്ളാമാബാദ്; അമേരിക്ക തങ്ങള്‍ക്ക് നല്‍കിയത് ഡോളറുകളല്ല വെറും നിലക്കടലയാണെന്ന് പാക്ക് മുന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയും സഖ്യകക്ഷികളും പരാജയപ്പെട്ടതിന്പാക്കിസ്ഥാന് ഉത്തരവാദിയല്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അഫ്ഗാന് നയത്തെ വിമര്‍ശിച്ച് പാക്ക് നേതാവ് പറഞ്ഞു.
തങ്ങള്‍ക്ക് കോടാനുകോടി ഡോളര്‍ നല്‍കുന്നുണ്ടെന്നാണ് അമേരിക്ക പറയുന്നത്. പാക്ക് സര്‍ക്കാര്‍ കഴിഞ്ഞ 20 കൊല്ലത്തെ അമേരിക്കന്‍ സഹായത്തിന്റെ കണക്ക് പുറത്തുവിട്ട് അമേരിക്കയുടെ നുണ പൊളിക്കണം.
നേതാവ് പറഞ്ഞു. കോടികളല്ല വെറും നിലക്കടലാണ് അവര്‍ നല്‍കിയത്. തങ്ങള്‍ക്ക് നല്കുന്ന സഖ്യസഹായ ഫണ്ട് ഭീകരതക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ്. സൈനിക സേവനം ചെയ്യുന്നതിനുള്ള പ്രതിഫലമായി 500 കോടി ഡോളറാണ് തങ്ങള്‍ ആവശ്യപ്പെട്ടതെങ്കില്‍ ബില്ലിന്മേല് മാസങ്ങളോളം അടയിരുന്ന് ഒടുവില്‍ 200 കോടി ഡോളര്‍ തരും.
അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം തീരെ മോശമായതിന്റെ സൂചനയാണ് നേതാവിന്റെ പ്രസംഗത്തില്‍. ഭീകരവിരുദ്ധ പോരാട്ടത്തിന്റെയും മറ്റും പേരില്‍ പാക്കിസ്ഥാന് നല്‍കിയിരുന്ന സഹായങ്ങള്‍ അമേരിക്ക കുറയ്ക്കുകയും ഭീകരത അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനാണ് ഭീകരതയുടെ വിളനിലമെന്ന് കഴിഞ്ഞ ദിവസം ട്രംപ് തുറന്നടിക്കാനും മടിച്ചില്ല. അതിനു പിന്നാലെ അമേരിക്കയുമായള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ പാക്കിസ്ഥാന് അവസാനിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പാക്ക് മുന്‍ മന്ത്രിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: