ബീജിങ് :മാസങ്ങളായി നിലനിന്നിരുന്ന ദോക്ലാ വിഷയത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈന. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ എടുക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ബ്രിക്സ് ഉച്ചകോടിക്കു മുമ്പാകെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോക്ലാമില്‍ നിന്ന് ഇന്ത്യയാണ് ആദ്യം പിന്മാറിയത്. തങ്ങളും പിന്മാറിയെന്ന് വ്യക്തമാക്കി ചൈനീസ് മന്ത്രി വാങ് യി പറഞ്ഞു. ദോക് ലായില്‍ ചൈന സൈന്യത്തെ വിന്യസിച്ചത് മുഖം രക്ഷിക്കാനായിരുന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഈ മറുപടി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ അസാധാരണമല്ല. അതിക്രമിച്ചു കയറിയ ഇന്ത്യ തന്നെ കഴിഞ്ഞ ദിവസം ഉച്ചയോടെ എല്ലാ സൈനിക സജ്ജികരണങ്ങളും അടക്കം സ്ഥലത്തുനിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലെ നയന്ത്ര ബന്ധത്തിന് ഇത് ഒരു വിധത്തിലും വിള്ളലുകള്‍ വീണിട്ടില്ല.
ദോക് ലാ അതിര്‍ത്തിയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഇന്ത്യ- ചൈന വിവാദങ്ങള്‍ 70 ദിവസത്തോളമാണ് നീണ്ടത്. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടേയും സൈനികര്‍ യുദ്ധ സന്നാഹങ്ങളുമായി എത്തി. ഒടുവില്‍ ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ച് ഇരു രാജ്യങ്ങളും പിന്മാറുകയായിരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: