കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷവും ശോഭായാത്രകളും അലങ്കോലപ്പെടുത്താനുള്ള സിപിഎം നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ശ്രീകൃഷ്ണജയന്തി ദിനമായ സപ്തംബര്‍ 12ന് ”മഹത്ജന്മങ്ങളെ മാതൃകയാക്കുക” എന്ന പേരില്‍ സിപിഎം സംഘടിപ്പിക്കുന്ന പരിപാടി സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.
ജൂലൈ 31ന് മുന്‍പ് തന്നെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുള്ള അനുമതി അപേക്ഷ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിരുന്നെങ്കിലും പോലീസ് അനുമതി നല്‍കാത്തത് മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും നിര്‍ദ്ദേശപ്രകാരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷവും സിപിഎം സമാന്തര ഘോഷയാത്രകള്‍ സംഘടിപ്പിച്ചത്ബോധപൂര്വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ്. കഴിഞ്ഞ വര്‍ഷം ശോഭായാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കാക്കയങ്ങാട് പ്രദേശത്ത് തില്ലങ്കേരി ബിനീഷ് സപ്തംബര്‍ 3ന് കൊല്ലചെയ്യപ്പെട്ടത്.
സിപിഎം നേതൃത്വത്തിലുള്ള ബാലസംഘം ബാലദിനമായി ആഘോഷിക്കുന്നത് ഡിസംബര്‍ 28നാണ്. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ദിനമാണ് ബാലദിനമായി ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കുക, സമാന്തര ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്ക് നേരില്‍ക്കണ്ട് നിവേദനം നല്‍കുമെന്ന് ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: