തൊടുപുഴ: ആനവിരട്ടി വില്ലേജിലെ ഏലപ്പട്ടയത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മൊ നല്‍കിയിട്ടും തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസില്‍ റിപ്പോര്‍ട്ട് നല്കി ക്രിമിനല്‍ കേസെടുപ്പിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ല. ഇതിനാല്‍ രാവും പകലും ബഹുനില മന്ദിരങ്ങളുടെ നിര്‍മ്മാണം തുടരുകയാണ്.
കോണ്‍ഗ്രസ് വനിതാനേതാവിന്റെ ബന്ധുക്കള്‍ കമ്പിലൈനിലാണ് കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്. കല്ലാര്‍ എട്ടേക്കറില്‍ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം. കൊച്ചി-മധുര ദേശീയ പാതയ്ക്ക് സമീപത്ത് ദേശീയപാതയുടെ വസ്തു കൈയേറി രണ്ടിടത്ത് നിര്‍മ്മാണമുണ്ട്. ഇവയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പ് സ്റ്റോപ്പ് മെമ്മൊ നല്‍കിയെന്ന് വില്ലേജ് ഓഫീസര്‍ സ്ഥിരീകരിച്ചു.
കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തിലായിരുന്നു സ്റ്റോപ്പ് മെമ്മൊ നല്‍കിയത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതറിഞ്ഞ് എത്തിയ റവന്യൂ സംഘം മുന്‍പ് സ്റ്റോപ്പ് മെമ്മൊ നല്കിയ പ്രദേശത്ത് കണ്ടത് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ കെട്ടിടങ്ങളാണ്. റവന്യൂ വകുപ്പ് കൃത്യമായി ഇടപെടല്‍ നടത്താത്തതാണ് നിയമം കാറ്റില്‍ പറത്തി കെട്ടിടങ്ങള്‍ പൂര്‍ത്തിയാകാന്‍ കാരണം.
ഏലപ്പട്ടയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെയാണ് ഏലപ്പട്ടയത്തില്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുള്ള കെട്ടിട നിര്‍മ്മാണം എന്നതാണ് വിചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: