ആലപ്പുഴ: എസി റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും കരാറുകാരന് കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കുവാനും മന്ത്രി ജി.സുധാകരന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കളര്‍കോട് മുതല്‍ ചങ്ങനാശ്ശേരി പെരുന്ന വരെ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിച്ച സോഷ്യല്‍ ഓഡിറ്റ് ടീമിന്റെ നിര്‍ദ്ദേശാനുസരണമാണ് മന്ത്രി തീരുമാനമെടുത്തത്. ‘പതിബെല്‍’ എന്ന വിദേശ കമ്പി നിര്‍മ്മിച്ച റോഡ് വെള്ളപ്പൊക്കം മൂലം പലപ്പോഴും തകര്‍ന്നുപോയിരുന്നു. 2013 ല്‍ റൈഡിംഗ് ക്വോളിറ്റി ഇംപ്ലൂവ്മെന്റ് & മാനേജ്മെന്റ് എന്ന പദ്ധതിയില്‍ 9 കോടി രൂപ മുടക്കിയാണ് അറ്റകുറ്റപ്പണിക്ക് വീണ്ടും കരാര്‍ നല്‍കിയിരുന്നത്.
2019 വരെയാണ് കാലാവധി ഉള്ളത്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തുന്നതില്‍ കരാറുകാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് സോഷ്യല്‍ ഓഡിറ്റുകാര്‍ കണ്ടെത്തിയിട്ടുണ്ടുള്ളത്. നിലവിലെ മിക്സ് സീന്‍ സര്‍ഫസിംഗ് സംവിധാനമാണ് കെഎസ്ടിപി റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാല്‍ രണ്ടു സെന്റീമീറ്റര്‍ മാത്രം കനമുള്ള ടാറിങ് രീതി കൂടുതല്‍ വാഹനങ്ങള്‍ പോകുന്ന റോഡിന് പ്രയോഗികമല്ല എന്നുള്ളത് നേരത്തെ തന്നെ പഠനത്തിലൂടെ അറിയിച്ചിട്ടുള്ളതാണെന്നും സോഷ്യല്‍ ഓഡിറ്റ് പറയുന്നു.
അതിനാല്‍ അതിനെക്കുറിച്ച് ചീഫ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി: എഞ്ചിനീയര്‍ സംയുക്തമായി ചര്‍ച്ച നടത്തി റിപ്പോര്ട്ടുനല്കുവാനും മന്ത്രി നര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: