ന്യൂദല്‍ഹി: അഖില കേസില്‍ എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ആര്.വി. രവീന്ദ്രന്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതല ഏറ്റെടുക്കാനാകില്ലെന്ന് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു. കോടതിയും താനും തമ്മിലുള്ള വിഷയമാണെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് രവീന്ദ്രന് പകരം മറ്റൊരാളെ നിര്ദ്ദേക്കാന് അഭ്യര്‍ത്ഥിച്ച് എന്‍ഐഎ സുപ്രീം കോടതിയെ സമീപിക്കും. അഖിലയെ മുസ്ലിം തീവ്രവാദികള്‍ മതംമാറ്റി ഹാദിയയാക്കിയ കേസ് കഴിഞ്ഞ 16ന് സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് വിട്ടിരുന്നു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ ജഡ്ജി കെ.എസ്. രാധാകൃഷ്ണനെയാണ് കോടതി ആദ്യം നിര്‍ദ്ദേശിച്ചത്. അഖിലയെ വിവാഹം കഴിച്ച ഷെഫീന്‍ ജഹാന്റെ അഭിഭാഷകന് എതിര്‍ത്തു.
തുടര്‍ന്നാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ജസ്റ്റിസ് രവീന്ദ്രനെ നിയമിച്ചത്. ബെംഗളുരുവിലെ സിറ്റിങ്ങിന് ഒരു ലക്ഷവും പുറമെയുള്ളതിന് രണ്ട് ലക്ഷവും പ്രതിദിനം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
അഖിലയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫീന്‍ ജഹാന് നല്കിയ അപ്പീലിലാണ് എന്‍ഐഎ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.
അഖിലയെ മതംമാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനം. ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റിയ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് നേതാവ് സൈനബ, മഞ്ചേരി സത്യസരണി തുടങ്ങിയവരാണ് അഖിലയുടെ മതംമാറ്റത്തിന് പിന്നില്‍. സംസ്ഥാനത്തെ നിരവധി മതംമാറ്റങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: